Friday, November 18, 2011

വിധുബാലയുടെ ഷോയ്‌ക്കെതിരെ പരാതി

കണ്ണൂര്‍: വിദ്യാര്‍ഥിനികളുടെ ഫോട്ടോ മൊബൈല്‍ഫോണില്‍ പകര്‍ത്തിയ യുവാവ് കുടുങ്ങി. അഴീക്കോട് ലൈറ്റ്ഹൗസിന് സമീപത്തെ വെള്ളച്ചിപുരയില്‍ ജുബൈര്‍(22)ആണ് പൊലീസിന്റെ പിടിയിലായത്. ഇയാള്‍ പ്രണയം നടിച്ച് പെണ്‍കുട്ടികളെ വലയിലാക്കുകയും തുടര്‍ന്ന് അവരുടെ ഫോട്ടോ ക്യാമറയില്‍ പകര്‍ത്തുകയും ചെയ്യും.

പിന്നീട് ഈ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത ശേഷം പ്രതിയ്‌ക്കൊപ്പം നില്‍ക്കുന്ന തരത്തിലുള്ളതാക്കി മാറ്റും. പിന്നീട് ഈ ചിത്രം കാണിച്ച് ജുബൈര്‍ പെണ്‍കുട്ടികളെ ഭീഷണിപ്പെടുത്തി പണവും ആഭരണങ്ങളും കൈക്കലാക്കും. ഇത്തരത്തില്‍ ഇയാള്‍ മൂന്ന് കുട്ടികളെ ഭീഷണിപ്പെടുത്തി 25 പവനോളം സ്വര്‍ണ്ണം തട്ടിയെടുത്തതായി പൊലീസ് പറഞ്ഞു.

വ്യാഴാഴ്ച രാവിലെ കാള്‍ടെക്‌സ് ജംങ്ഷനില്‍ വാഹനപരിശോധന നടത്തുന്നതിനിടെയിലാണ് ഇയാളെ സിഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടിയത്. പിന്നീട് നടത്തിയ ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിയ്ക്കുകയായിരുന്നു.